
ജീവിതത്തിന്റെ ഈ ഉച്ച നേരത്ത് വെയിലിന്റെ മൂര്‍ധന്യത്തില്‍ ഞാനൊന്നു തിരിഞ്ഞു നോക്കി . അങ്ങകലെ ആ മരുപ്പച്ചയുടെ നനുത്ത ഓര്‍മ്മകള്‍ എന്നെ കുളിര്‍ കൊള്ളിച്ചു. എനിക്ക് നഷ്ടമായ ആ വസന്തം! അതെന്നെ മാടി വിളിക്കുന്നത് പോലെ എനിക്കു തോന്നി. പക്ഷെ എങ്ങിനെ ഞാനങ്ങോട്ടു പോകും. എന്റെ അവിടത്തെ കാലാവധി കഴിഞ്ഞില്ലേ. എന്റെ കാലുകള്‍ ചലിക്കുന്നില്ല. മനസ്സുമാത്രം എത്ര ദൂരവും പോകാന്‍ തയ്യാറാണ്.